Representational Image
തിരുവനന്തപുരം: പതിനേഴുകാരിയുമായ സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്ത് ക്രൂരമായി മർദിച്ച് പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും. കമ്പി ഉപയോഗിച്ച് ഇയാളുടെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. അഴിക്കോട് സ്വദേശിയായ റഹീമിനാണ് മർദനമേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റഹീമമിന്റെ വലതുകൈയും കാലുമാണ് കമ്പുകൾ ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചത്. ശനിയാഴ്ച ഉച്ചക്ക് തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇയാൾ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധു കണ്ടിരുന്നു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തു.
തുടർന്ന് റഹീമിനെ ഫോണിൽ വിളിച്ച് ജഡ്ജിക്കുന്നിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രൗണ്ടിൽ വെച്ച് പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ഇവർ കമ്പി ഉപയോഗിച്ച് റഹീമിന്റെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. ഇയാളെ മർദിച്ചതിന് ശേഷം സംഘം പെൺകുട്ടിയുമായി സ്ഥലംവിട്ടു.
മർദനമേറ്റ റഹീമിനെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപ് പറഞ്ഞു. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.