വിവരാവകാശ അപേക്ഷക്ക് സമയപരിധിയിൽ മറുപടി നൽകിയില്ല; ഓഫിസർക്ക് 25000 പിഴ

കൊച്ചി: വിവരാവകാശ അപേക്ഷക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപറേഷൻ ഓഫിസിലെ വിവരാവകാശ ഓഫിസർക്ക് സംസ്ഥാന വിവരാവകാശ കമീഷൻ 25,000 രൂപ പിഴശിക്ഷ വിധിച്ചു.

പള്ളുരുത്തി സ്വദേശി പി.എം. ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമാണം സംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിന് കൃത്യമായ മറുപടി നൽകാൻ ഓഫിസർ എ. ഹയറുന്നിസയോ അപ്പീൽ അധികാരിയോ തയാറായില്ല.

വിവരാവകാശ ഓഫിസർ നിയമം ലംഘിച്ചതായും കുറ്റകരമായ അനാസ്ഥ കാട്ടിയതായും ഹിയറിങ്ങിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ പിഴ വിധിച്ചത്. ഹയറുന്നിസ പിഴത്തുക ട്രഷറിയിൽ അടച്ച് രസീത് കമീഷനിൽ നൽകുകയും ചെയ്തു.



Tags:    
News Summary - 25000 fine to the RTI officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.