നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.
വെള്ളൂര്‍ സ്വദേശി പൈക്കിലോട്ട് താഴകുനി അഖില്‍ (24) ആണ് അറസ്റ്റിലായത്.
കൊലയാളിസംഘത്തോടൊപ്പം ഇന്നോവ കാറില്‍ സഞ്ചരിച്ച് അസ്ലമിനെ കാണിച്ചുനല്‍കിയത് അഖിലാണെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനോടൊപ്പം അഖിലും പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു. ഈയിടെയാണ് ഇയാള്‍ പരിക്ക് ഭേദമായി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ യാത്ര ചെയ്യുന്ന അസ്ലമിനെ മറ്റുള്ളവര്‍ പിന്തുടരുമ്പോള്‍ ഇന്നോവ കാറിലിരുന്ന് അക്രമികള്‍ക്ക് അഖില്‍ വിവരങ്ങള്‍ നല്‍കുകയായിരുന്നു.
തൂണേരിയില്‍വെച്ചാണ് അഖിലിനെ കുറ്റ്യാടി സി.ഐ അറസ്റ്റ് ചെയ്തത്. നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.