ഹര്‍ത്താല്‍: ബി.ജെ.പിക്ക് ഗൂഢലക്ഷ്യം -സി.പി.എം

തിരുവനന്തപുരം: കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്‍െറ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഒരിടത്തും സമാധാനത്തിന് ഭംഗമുണ്ടാകരുതെന്നാണ് സി.പി.എം നിലപാട്. 

കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റും ‘മാര്‍ക്സിസ്റ്റ് അക്രമ മുറവിളി’ ഉയര്‍ത്തിയിരുന്നു. ഇവരുടെ ആഹ്വാനം ചെവിക്കൊണ്ടാണ് ആര്‍.എസ്.എസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് വരുത്താനുള്ള നീക്കമാണിത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്.

ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ആക്രമണത്തിന് മൗനപിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും. അതിനാലാണ് മോഹനനെ കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് തയാറാവാത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.