തിരുവനന്തപുരം: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത കെ.എം.സി.ടി, കരുണ മെഡിക്കല്‍ കോളജുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയത് സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന്‍െറ പരാജയമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസ് ഹൈകോടതിയില്‍ വന്നപ്പോള്‍ മാനേജ്മെന്‍റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുക്കുകയായിരുന്നു. കരാര്‍ ഒപ്പിട്ട കോളജുകളില്‍ മെറിറ്റ് സീറ്റില്‍ രണ്ടരലക്ഷം രൂപ മാത്രമുള്ളപ്പോഴാണ് ഒപ്പിടാത്ത മൂന്നു കോളജുകളില്‍ എല്ലാ സീറ്റിലും ഉയര്‍ന്ന തുക കൊടുക്കേണ്ടിവരുന്നത്. കരാര്‍ ഒപ്പിടാത്ത കോളജുകള്‍ക്ക് വന്‍ ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വന്‍കൊള്ള നടത്താന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ശേഷം അവരെപ്പറ്റി പ്രതിപക്ഷം ഒന്നും പറയാത്തതെന്താണെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് വിചിത്രമാണ്. അടുത്ത വര്‍ഷം എല്ലാ സീറ്റിലും 10ലക്ഷം രൂപയാക്കുന്നതിനുള്ള വഴി തുറന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. തെറ്റുതിരുത്തി ഹൈകോടതിയില്‍ കേസ് ഇനി എത്തുമ്പോഴെങ്കിലും നന്നായി നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.