തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിന് പകരമായി കാബിനറ്റ് പദവി നല്‍കാമെന്ന സി.പി.എം നേതൃത്വത്തിന്‍െറ വാഗ്ദാനം വി.എസ്. അച്യുതാനന്ദന്‍ നിരസിച്ചു. പിണറായി വിജയനാണ് കക്ഷി നേതാവാകേണ്ടതെന്ന പി.ബി നിലപാട് അറിയിച്ചശേഷമാണ് വി.എസിനോട് പാര്‍ട്ടി താല്‍പര്യം കേന്ദ്ര, സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ തനിക്ക് ഒരു പദവിയും ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ വി.എസ് അറിയിക്കുകയായിരുന്നു. രാവിലെ യെച്ചൂരിയുടെ അഭ്യര്‍ഥന പ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ എത്തിയ വി.എസിനോട് അദ്ദേഹം പി.ബി നിലപാട് അറിയിച്ചു. ഇത് അംഗീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. പാര്‍ട്ടി തീരുമാനം അങ്ങനെയെങ്കില്‍ അതായിക്കോട്ടെ എന്ന് മറുപടി നല്‍കിയാണ് വി.എസ് മടങ്ങിയത്. ഇതോടെ സംസ്ഥാന നേതൃത്വത്തിനും ആശ്വാസമായി. പ്രതിപക്ഷ നേതാവിന്‍െറ ഒൗദ്യോഗിക ഭവനമായ കന്‍േറാണ്‍മെന്‍റ് ഹൗസ് അടുത്ത ദിവസംതന്നെ വി.എസ് ഒഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.