പാനൂര്‍: മരണത്തില്‍നിന്ന് കുഞ്ഞനിയത്തിയെ അഹ്നാസ് നെഞ്ചോട് ചേര്‍ത്തുപിടിച്ചു, ജീവിതത്തിലേക്ക്. കിണറ്റില്‍ വീണ രണ്ടര വയസ്സുകാരി ഫൈഹക്ക് രക്ഷകനായത് അഞ്ചാം ക്ളാസുകാരന്‍.
മാക്കൂല്‍ പീടികയിലെ പാറേമ്മല്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അഹ്നാസ് കുളിക്കുന്നതിനിടയില്‍ ഫൈഹ കുളിമുറിയിലത്തെുകയായിരുന്നു. കിണറ്റിലേക്ക് എത്തിനോക്കിയ ഫൈഹ പെട്ടെന്ന് വഴുതിവീണു.
ഉടന്‍ 12 കോലോളം ആഴമുള്ള കിണറ്റിലേക്ക് അഹ്നാസ് എടുത്തുചാടി. കുളിമുറിയില്‍നിന്ന് വന്‍ ശബ്ദം കേട്ട് ഓടിയത്തെിയ വീട്ടുകാര്‍ കണ്ടത് അനിയത്തിയെ മാറോടടക്കിപ്പിടിച്ച് കിണറിന്‍െറ പടയും പിടിച്ച് നില്‍ക്കുന്ന അഹ്നാസിനെയാണ്.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയത്തെി. ഉടന്‍ പാനൂരില്‍നിന്ന് ഫയര്‍ഫോഴ്സത്തെി ഇരുവരെയും പുറത്തത്തെിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പാനൂര്‍ നഴ്സിങ് ഹോമിലത്തെിച്ചു. സംഭവമറിഞ്ഞ് മന്ത്രി കെ.പി. മോഹനന്‍ നഴ്സിങ് ഹോമിലത്തെി ഇരുവരെയും സന്ദര്‍ശിച്ചു.
സഹോദരിമാരായ ബദറുന്നിസ, സാജിദ എന്നിവരുടെ മക്കളാണ് അഹ്നാസും ഫൈഹയും. ഇവര്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.