ജലാവുന്‍: നാലു വര്‍ഷത്തോളമായി മകളെ ലൈംഗിക പീഡനത്തിനിരയാക്കിക്കൊണ്ടിരുന്ന പിതാവിനെ അറസ്റ്റ് ചെയ്തു. യു.പിയിലെ ജലാവുന്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ പൊലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. അച്ഛന്‍ നാലു വര്‍ഷമായി എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടും അവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്താന്‍ എന്‍റെ സുഹൃത്തിനോട് പറയുകയായിരുന്നു. എന്‍റെ പിതാവ് ശിക്ഷിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു -പെണ്‍കുട്ടി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ജയിലിലേക്ക് മാറ്റി. നഴ്സിംഗ് വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. അവര്‍ ഒരു വിഡിയോ ക്ളിപ് തങ്ങള്‍ക്ക് കാണിച്ചു തന്നതായും അതുകൊണ്ട് ഉടന്‍ തന്നെ നടപടി എടുത്തതായും പൊലീസ് പറഞ്ഞു.
നഴ്സിംഗ് പഠനത്തിനായി പെണ്‍കുട്ടിയും അവളുടെ സഹോദരിയും പിതാവിനൊപ്പം ഒരു വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സഹോദരിയുടെ അസാന്നിധ്യത്തില്‍ ആണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇക്കാര്യം അമ്മയോട് പറയുമെന്ന് പറയുമ്പോള്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഒടുവില്‍ ഈ ക്രൂര കൃത്യം തെളിയിക്കാന്‍ സുഹൃത്തിന്‍റെ സഹായം തേടുകയായിരുന്നു പെണ്‍കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.