തിരുവനന്തപുരം: പി.സി. ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ച സ്പീക്കര്‍ എന്‍. ശക്തന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
എം.എല്‍.എ സ്ഥാനം രാജിവെച്ച ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ അന്നുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതുപോലുള്ളതായിരുന്നു നടപടി. സ്പീക്കറുടെ നടപടിക്കേറ്റ കനത്ത പ്രഹരമാണ് ഇപ്പോഴത്തെ ഹൈകോടതി വിധി. ഇത് നിയമസഭക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. കോടതിവിധി മാനിച്ച്, സ്പീക്കര്‍ സ്ഥാനമൊഴിയാന്‍ ശക്തന്‍ തയാറാകണമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.