കൽബുറഗി റാഗിങ്: കർണാടക മുഖ്യമന്ത്രി റിേപ്പാർട്ട് ആവശ്യപ്പെട്ടു

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസിൽ ഇരുപത്തിനാല് മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  കേസ് അന്വേഷിക്കുന്ന ഗുല്‍ബര്‍ഗ എസ്പി എന്‍. ശശികുമാറിനാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം നൽകിയത്. ശശികുമാര്‍ നാളെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേസില്‍ മൂന്ന് മലയാളികളായ സീനിയർ വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നാലാം പ്രതിയായ ശില്‍പ ജോസ് ഒളിവിലാണ്.

അതേസമയം കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് റാംഗിനിരയായ പെണ്‍കുട്ടിയുടെ ചികിത്സാചിലവും പഠനചെലവും വഹിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.