കുറ്റിപ്പുറം (മലപ്പുറം): കയറുന്നതിന് മുമ്പ് ട്രെയിന്‍ പുറപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ യാത്രക്കാരന്‍ സ്വീകരിച്ച മാര്‍ഗം പൊലീസിനെ വെള്ളം കുടിപ്പിച്ചു. യാത്രക്കിടെ വെള്ളം കുടിക്കാന്‍ കുറ്റിപ്പുറം സ്റ്റേഷനിലിറങ്ങിയ ഗുജറാത്ത് സ്വദേശിയാണ് കഥാപാത്രം. രാജ്കോട്ട് സ്വദേശി സഞ്ജയാണ് (42) കുറ്റിപ്പുറം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മാവില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ വെള്ളമെടുക്കാനിറങ്ങിയ ഇയാള്‍ക്ക് ട്രെയിനില്‍ തിരിച്ചുകയറാനായില്ല. തുടര്‍ന്ന് മാനസിക വിഭ്രാന്തിയിലായതോടെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരും സമീപത്തെ കച്ചവടക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സുമത്തെിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മാനസിക വിഭ്രാന്തിയാണ് കാരണമെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.