കൊച്ചി: ജിഷ വധക്കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ഉന്നത തലങ്ങളില്‍ നിന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇത് തെളിവുകള്‍ നശിക്കാന്‍ കാരണമായെന്നും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് വഴിവെച്ചെന്നും പിണറായി ചൂണ്ടിക്കാട്ടി.
ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ സേനക്ക് നാണക്കേടാണ്. സേനക്കുള്ളില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. കൈക്കൂലി വാങ്ങുന്നവര്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.