ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടന,സംഘടനാപ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ 70ലധികം നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്തല്‍, നേതാക്കളുടെ ശൈലീമാറ്റം, ജനകീയ വിഷയങ്ങള്‍ ഏറ്റടെുക്കല്‍ എന്നിവയായിരിക്കും പ്രധാന അജണ്ട.
സംസ്ഥാന പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ നേതൃമാറ്റം അജണ്ടയില്ളെന്നാണ് സൂചന. കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍ തുടങ്ങി സംസ്ഥാനത്തെ 70 ഓളം നേതാക്കളെയാണു രാഹുല്‍ഗാന്ധി വിളിപ്പിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും ഡി.സി.സി പ്രസിഡന്‍റുമാരെയും നാളെ രാഹുല്‍ഗാന്ധി പ്രത്യേകം കാണുന്നുണ്ട്.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ ഇന്നലത്തെന്നെ ഡല്‍ഹിയിലത്തെിയിരുന്നു. മുതിര്‍ന്ന നേതാവ് എ.കെ ആന്‍ണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ക്രോഡീകരിച്ചശേഷം എ.കെ ആന്‍റണിയുടെ കൂടി അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി പിന്നീട് പ്രത്യകേ മാര്‍ഗനിര്‍ദേശം നല്‍കും. സെപ്തംബറില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു കോണ്‍ഗ്രസിന്‍്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.