യു.ജി.സി നെറ്റ്: ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: യു.ജി.സി നെറ്റ് എഴുതുന്നവര്‍ പരീക്ഷക്ക് രണ്ടുമണിക്കൂര്‍ മുമ്പെ ഹാളില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരായ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി. പരീക്ഷാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല മായിത്തറ സ്വദേശിനി ജ്യോതി എബ്രഹാം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ യു.ജി.സിയുടെയും സി.ബി.എസ്.ഇയുടെയും വിശദീകരണം തേടിയത്.

ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്, അസി. പ്രഫസര്‍ നിയമനങ്ങള്‍ക്കുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് ജൂലൈ പത്തിന് ഞായറാഴ്ച രാവിലെ ഒമ്പതിന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ മൂന്ന് സെന്‍ററുകളാണ് അനുവദിച്ചിട്ടുള്ളത്. പരീക്ഷക്ക് രണ്ടുമണിക്കൂര്‍ മുമ്പ് ഹാളില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ആലപ്പുഴ ജില്ലക്കാരിയായ ഹരജിക്കാരിക്ക് കൊച്ചിയിലെ സെന്‍ററില്‍ രാവിലെ ഏഴോടെ എത്തേണ്ടി വരും. നെറ്റ് എഴുതുന്നവരെ നിശ്ചിത സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് ഹാളില്‍ പിടിച്ചിരുത്തുന്നത് അനാവശ്യമാണ്. പരീക്ഷാര്‍ഥികള്‍ക്ക് സമ്മര്‍ദമില്ലാതെ പരീക്ഷക്ക് എത്താനും എഴുതാനും കഴിയുന്നവിധം സമയം ക്രമീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹജരിക്കാരിക്കുവേണ്ടി അഡ്വ. ജോസഫ് റോണി ജോസ് ഹാജരായി.
റിപ്പോര്‍ട്ടിങ് സമയം മാറ്റിയത് പതിഷേധാര്‍ഹം –എസ്.എഫ്.ഐ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.