കൊച്ചി: മന്ത്രി കെ.ബാബുവിനെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷൻ നടപടികൾ ഇന്ന് തുടങ്ങും. എറണാകുളം റേഞ്ച് വിജിലൻസ് നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരിൽ നിന്ന് നാളെ മുതൽ തെളിവെടുപ്പ് തുടങ്ങുമെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് നടപടി.
സർക്കാരിനും വിജിലൻസ് വകുപ്പിനും എതിരെ രൂക്ഷ വിമർശമായണ് കോടതി നടത്തിയത്. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലൻസ് അടച്ചുപൂട്ടണോ? കോടതിക്ക് നേരെ വിജിലൻസ് കൊഞ്ഞനം കുത്തുകയാണോ? എന്നും ചോദിച്ച വിജിലൻസിന് സത്യസന്ധതയില്ലെന്നും കോടതി കുറ്റപ്പെടുത്തി. ബാർ കോഴ ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഹരജിക്കാനല്ലെന്നും സംസ്ഥാന സർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെ ചോദ്യം ചെയ്തോയെന്നും മന്ത്രി ബാബുവിന്‍റെ ആസ്തികൾ പരിശോധിച്ചോ എന്നും തൃശൂർ വിജിലൻസ് കോടതി ചോദിച്ചു.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ എക്സൈസ് മന്ത്രി കെ. ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ചാനൽ അഭിമുഖത്തിൽ ബാറുടമ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ജോർജ് വട്ടുകുളം എന്നയാളാണ് വിജിലൻസ് കോടതിയിൽ അന്വേഷണം ആവശ്യപ്പെട്ടു ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.