മൂവാറ്റുപുഴ: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി. പദ്ധതിക്കായി ശീമാട്ടിയുടെ 32 സെന്‍റ് സ്ഥലം ഏറ്റെടുത്തതില്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന്‍ ഫയലില്‍ സ്വീകരിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, ശീമാട്ടി ഉടമകളായ ടി. ബീനാ കണ്ണന്‍, തിരുവെങ്കിടം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഇതില്‍ ചൊവ്വാഴ്ച വിധി പറയും.
‘ശീമാട്ടിയുടെ ഉടമസ്ഥതയിലുള്ള 32 സെന്‍റ് ഭൂമി സെന്‍റിന് 52 ലക്ഷം രൂപ വീതം നല്‍കി ആദ്യം ഏറ്റെടുത്തു. ഭൂമിക്ക് 80 ലക്ഷം രൂപ വീതം വില കിട്ടേണ്ടതാണെന്ന ഭൂ ഉടമകളുടെ വാദം അംഗീകരിച്ച് അവരും ജില്ലാ കലക്ടറും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ കെ.എം.ആര്‍.എല്ലിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. -ഹരജിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.