പി.പി. മുകുന്ദന്‍ വീണ്ടും ബി.ജെ.പി വേദിയില്‍


തിരുവനന്തപുരം: ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ എട്ടുവര്‍ഷത്തിനുശേഷം ആദ്യകാല നേതാവായ പി.പി. മുകുന്ദന്‍ പങ്കെടുത്തു. ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. രക്തസാക്ഷി മണ്ഡപത്തിലായിരുന്നു പരിപാടി.
 വിഭാഗീയതയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് മുകുന്ദന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ പലഘട്ടത്തിലും ശ്രമംനടന്നിരുന്നു. വി. മുരളീധരന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ മുകുന്ദനെ മടക്കിക്കൊണ്ടുവരാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും രൂക്ഷമായ എതിര്‍പ്പ് വന്നു. കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതോടെയാണ് മുകുന്ദന്‍െറ മടങ്ങിവരവിന് വഴിയൊരുങ്ങിയത്.
പരിപാടിയുടെ ഉദ്ഘാടകനായി വി. മുരളീധരനെയാണ് നിശ്ചയിച്ചിരുന്നത്. പി.പി. മുകുന്ദനെ വിളിച്ച വിവരം മുരളീധരന്‍ അറിഞ്ഞിരുന്നില്ല. മുകുന്ദന്‍ പങ്കെടുക്കുന്നതറിഞ്ഞ മുരളീധരനും അനുയായികളും  യോഗത്തില്‍നിന്ന് വിട്ടുനിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.