കല്‍പറ്റ: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പൊന്നട സ്വദേശി രാജനെ (65) കല്‍പറ്റ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാരകേശന്‍ ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ഒമ്പതു വര്‍ഷംകൂടി തടവും വിധിച്ചു. കൂടാതെ, വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവും പ്രതി അനുഭവിക്കണമെന്ന് കോടതി ഉത്തരവായി. പ്രതി പിഴയടച്ചാല്‍ മൂന്നുലക്ഷം രൂപ കുട്ടിക്ക് നല്‍കണം. അല്ലാത്തപക്ഷം കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മൂന്നുലക്ഷം രൂപ കുട്ടിക്ക് കേരള സര്‍ക്കാര്‍ നല്‍കാനും കോടതി ഉത്തരവായി.
2015 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കല്‍പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ.പി. സുനില്‍ കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.