കാട്ടാക്കട: കൊലക്കേസ് പ്രതിയെ കാറിലത്തെിയ സംഘം വെട്ടിക്കൊലപ്പെടുത്തി. പൂജപ്പുര ബിനുമോന്‍ കൊലക്കേസിലെ രണ്ടാംപ്രതി റസല്‍പുരം പാല്‍ സൊസൈറ്റിക്ക് സമീപം വാടകക്ക് താമസിക്കുന്ന കുട്ടപ്പന്‍ എന്ന സുരേഷ്കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. പൂജപ്പുര തമലം മേലെ ഊരാളി പുത്തന്‍വീട്ടില്‍ തങ്കരാജന്‍-ബേബി ദമ്പതികളുടെ മകനാണ്.
രാവിലെ സ്കൂട്ടര്‍ ഓടിച്ചുപോയ സുരേഷ്കുമാറിനെ കാറിലത്തെിയ സംഘം വെട്ടുകയായിരുന്നു. മാറനല്ലൂര്‍ വണ്ടന്നൂര്‍ തേവരക്കോട് പഞ്ചമി ദേവിക്ഷേത്രത്തിന് മുന്നില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
പ്ളംബിങ് തൊഴിലാളിയായ സുരേഷ്കുമാര്‍ റസല്‍പുരം പാല്‍ സൊസൈറ്റിക്ക് സമീപം മാതാവിനും സഹോദരനുമൊപ്പം ഒന്നരവര്‍ഷത്തോളമായി വാടകവീട്ടില്‍ താമസിക്കുകയാണ്. രാവിലെ റസല്‍പുരത്തുനിന്ന് വണ്ടന്നൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ പിന്നാലെ കാറിലത്തെിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കാര്‍ ഓടയില്‍ വീണുപോയതിനാല്‍ നാലംഗ സംഘം ആയുധങ്ങളുമായി ഓടിരക്ഷപ്പെട്ടു. സമീപത്തെ മതിലുകള്‍ കെട്ടിയ റബര്‍ പുരയിടത്തിലേക്ക് ഇവര്‍ വെട്ടുകത്തികള്‍ എടുത്തെറിഞ്ഞു. പുരയിടത്തില്‍നിന്ന സി.ആര്‍.പി.എഫ് ജവാന്‍ ജയദാസ് ഇത് കണ്ടു. കൈയില്‍ രക്തക്കറകളുമായി ഓടുന്ന യുവാക്കളിലൊരാള്‍ ജയദാസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റ് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.
സുരേഷ്കുമാര്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: അജുകുമാര്‍, സജു, രതീഷ്, രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.