പൊലീസ് അസോ. തെരഞ്ഞെടുപ്പ്; അന്തിമതീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തില്‍ വ്യാഴാഴ്ച തീരുമാനമായേക്കും. ബൈലാ ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിലവിലെ ഭരണസമിതി സമര്‍പ്പിച്ച ഹരജി വ്യാഴാഴ്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. നേരത്തേ ഇതുസംബന്ധിച്ച ഹരജി ഹൈകോടതി സിംഗ്ള്‍ ബെഞ്ച് തള്ളിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം.

ഒരാഴ്ചക്കുള്ളില്‍ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ആഗസ്റ്റ് അവസാനത്തോടെ പുതിയ ഭരണസമിതി അധികാരത്തിലത്തെുന്ന തരത്തില്‍ കാര്യങ്ങള്‍ നീക്കും. അതേസമയം, ഇതിന് നിലവിലെ ഭരണസമിതിയുടെ കൂടി സഹകരണം അനിവാര്യമാണ്. സര്‍ക്കാര്‍ നയത്തോട് വിയോജിപ്പുള്ള ഭരണസമിതി തെരഞ്ഞെടുപ്പിനോട്  സഹകരിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ട വിഷയമാണ്. 2015 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലത്തെിയ വലതുപക്ഷ അനുകൂല കമ്മിറ്റിയാണ് ഇപ്പോള്‍ അസോസിയേഷന്‍ ഭരിക്കുന്നത്. ഇവര്‍ക്ക് 2017 ജൂലൈ വരെ കാലാവധി നല്‍കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ബൈലാ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയിരുന്നു.

ഇത് നിലനില്‍ക്കുന്നിടത്തോളം കാലം നിലവിലെ കമ്മിറ്റിക്ക് 2017 വരെ തുടരാം. എന്നാലിത് മറികടന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കുകയായിരുന്നു. ജൂലൈ 25ന് വോട്ടര്‍ പട്ടികയും 29ന് കരട് പട്ടികയും പ്രസിദ്ധീകരിച്ച് ആഗസ്റ്റ് 16ന് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. എന്നാല്‍, ഇതുചട്ടവിരുദ്ധമാണെന്ന വാദവുമായി നിലവിലെ ഭരണസമിതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.