വി.എസിനെതിരെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പെരുമാറ്റച്ചട്ടലംഘനമാണെന്നാരോപിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമീഷനും മീഡിയ മോണിറ്ററിങ് കമ്മിറ്റിക്കും പരാതി. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. വി. അശോകാണ് പരാതിക്കാരന്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 31 അഴിമതിക്കേസുകളും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകളും നേരിടുന്നെന്ന പ്രതിപക്ഷനേതാവിന്‍െറ പ്രസ്താവനക്കെതിരാണ് പരാതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188, 171 ജി എന്നിവ പ്രകാരം വി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണം. ബഹുമാനവും മാന്യതയും ഇല്ലാത്ത വാക്കുകള്‍ വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കാനും വ്യക്തിഹത്യനടത്താനും ലക്ഷ്യമിട്ടാണ്. ഏത് ഹീനമാര്‍ഗത്തിലൂടെയും അധികാരം നേടുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും പരാതിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.