കോഴിക്കോട്: താൻ മുഖ്യമന്ത്രിയാകാൻ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖം നിഷേധിച്ച് വി.എസ് അച്യുതാനന്ദൻ. പറയാത്ത കാര്യങ്ങൾ തന്‍റെ വായിൽ തിരുകിക്കയറ്റുകയായിരുന്നുവെന്ന് വി.എസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് മുഖ്യമന്ത്രി പദം സംബന്ധിച്ച വിവാദ പരാമർശം നടത്തിയത്.
താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വവും എല്‍.ഡി.എഫുമാണെന്നും വി.എസ് പറഞ്ഞതായാണ് അഭിമുഖത്തിലുള്ളത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി ഉണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യും. നൂറ് സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും വി.എസ്. അഭിമുഖത്തിൽ പറഞ്ഞിരുന്നു.. ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിന് ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെ നേട്ടമുണ്ടാക്കിയേക്കാം എന്നായിരുന്നു മറുപടി.
അഭിമുഖത്തിന്‍റെ നിജസ്ഥിതി ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഇതെല്ലാം ശുദ്ധ അസംബന്ധമാണെന്നായിരുന്നു വി.എസിന്‍റെ പ്രതികരണം. നിങ്ങളുടെ സുഹൃത്തുക്കൾ ചെയ്തത് തെമ്മാടിത്തരമാണ് എന്ന് രൂക്ഷമായ ഭാഷയിൽ വി.എസ് മറുപടി നൽകി. ഭാവി മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു താൻ ഉത്തരം പറഞ്ഞത്. അതിന് നേരെ വിരുദ്ധമായ രീതിയിലാണ് പത്രത്തിൽ അച്ചടിച്ച് വന്നത്. വി.എസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.