കണ്ണൂരില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്ത്പറമ്പ് മാനന്തേരി വണ്ണാത്തിമൂലയില്‍ സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരായ നാല് പേര്‍ക്ക് വെട്ടേറ്റു. പുരുഷോത്തമന്‍ (42), ദിജേഷ്(35), മനോജ്(46), സുരേഷ് ബാബു(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. 

ശനിയാഴ്ച രാത്രി 11.30 ഓടെയിരുന്നു സംഘര്‍ഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ തങ്ങളുടെ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം കൂത്ത്പറമ്പ്, പേരാവൂര്‍ മേകലകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപ പ്രദേശങ്ങളില്‍ പൊലീസ് പെട്രോളിങ്ങും ശക്തമാക്കി. അക്രമത്തെ തുടര്‍ന്ന് മാനന്തേരി മേഖലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.