മുണ്ടൂര്‍: നൂറ്റാണ്ടുകാലം പഴക്കമുള്ള കരിങ്കല്ല് നിര്‍മിത ചുമടുതാങ്ങി അഥവാ വഴിയാത്രക്കാരുടെ അത്താണി മൈലംപുള്ളിയില്‍ ചരിത്രസ്മാരകമാകുന്നു. ഇവിടെ ബസ് വെയിറ്റിങ് ഷെഡ് പരിസരത്താണ് പഴമയുടെ ചരിത്രത്തോടൊപ്പം നാട്ടുകാര്‍ക്കിത് കൗതുകം പകരുന്ന കാഴ്ചയാവുന്നത്.
899 കുംഭമാസത്തില്‍ പണിത് പഴമക്കാര്‍ സ്ഥാപിച്ചാണ് ഈ അത്താണിയെന്ന് കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. പാലക്കാട് ^കോഴിക്കോട് 213 ദേശീയപാതയോട് ചേര്‍ന്നാണ് ഈ അത്താണി സ്ഥിതി ചെയ്യുന്നത്. ഭാരം ചുമന്ന് നടക്കുന്ന വഴിയാത്രക്കാര്‍ ഇതിപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത്തരം അത്താണികള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും അപൂര്‍വ കാഴ്ചയാവുകയാണ്.
കാലം മാറിയിട്ടും ഭാരം വഹിക്കുന്ന വാഹനങ്ങള്‍ നിരത്തുവാഴുമ്പോഴും ഇത്തരം അത്താണികള്‍ പൂര്‍വഗാമികളുടെ സേവനത്തിന്‍െറ തിരുശേഷിപ്പാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.