ന്യൂഡല്‍ഹി: ചെറിയാന്‍ ഫിലിപ്പിന്‍െറ ഫേസ്ബുക്ക് പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രസ്താവന പിന്‍വലിക്കണമെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് നേരെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും വൃന്ദാകാരാട്ട് പറഞ്ഞു.
അതേസമയം, ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിന്‍െറ സംസ്കാരത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യം സ്ത്രീ വിരുദ്ധമാണെന്ന് തനിക്കഭിപ്രായമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യം കോണ്‍ഗ്രസിലെ തന്നെ ചില വനിത നേതാക്കള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ച് അടുത്തറിയാവുന്നതുകൊണ്ടാവും ചെറിയാന്‍ ഫിലിപ്പ് അങ്ങനെ അഭിപ്രായപ്പെട്ടത്.
ചെറിയാന്‍ ഫിലിപ്പ് എന്തു പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ ധരിപ്പിച്ചതിന് അനുസരിച്ചുള്ള പ്രതികരണമായിരിക്കാം വി.എസിന്‍െറ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടാവുക എന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയതെന്ന വി.എസ് അച്യുതാനന്ദന്‍െറ അഭിപ്രായ പ്രകടനത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.