ഭരണതുടര്‍ച്ചക്കായി ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നു: പിണറായി

കോഴിക്കോട്: ഭരണതുടര്‍ച്ചക്കായി വെള്ളാപ്പള്ളിയെയും ആര്‍.എസ്.എസിനെയും  ഉമ്മന്‍ചാണ്ടി കൂട്ടുപിടിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസിനുവേണ്ടത് കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് ഭരണതുടര്‍ച്ചയും. ഇതിനായി പരസ്പരം സഹായിക്കാമെന്നാണ് ധാരണയെന്നും പിണറായി ആരോപിച്ചു.

കേരളത്തിലെ ജനങ്ങളും വോട്ടര്‍മാരും ഈ നീക്കം അനുവദിക്കില്ല. അവിശുദ്ധ കൂട്ടുകെട്ടുമായി  ഉമ്മന്‍ചാണ്ടി കേരളത്തിന്‍െറ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളിക്ക് എതിരായ യു.ഡി.എഫിലെ നീക്കത്തെ ഉമ്മന്‍ചാണ്ടി തടഞ്ഞു. സുധീരനെ വെളളാപ്പള്ളി അധിക്ഷേപിച്ചപ്പോഴും എതിര്‍ത്തില്ല. യു.ഡി.എഫില്‍ അംഗമായ രാജന്‍ ബാബുവാണ് എസ്.എന്‍.ഡി.പി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടന തയാറാക്കാന്‍ പോയത്.  ഇത് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും കോഴിക്കോട് മീറ്റ് ദ പ്രസില്‍ പങ്കെടുത്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.