കൊച്ചി: ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കണ്ണൂരില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. നാമനിര്‍ദേശ പത്രിക നല്‍കാനായി കണ്ണൂരില്‍ പോകാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.
കണ്ണൂരിലേക്ക് പോകുന്നതിന് മുമ്പ് രണ്ടു പേരും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളേതെന്ന് നേരത്തേ കോടതിയെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കില്ളെന്ന് ഉറപ്പുനല്‍കണമെന്നും വ്യവസ്ഥയുണ്ട്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് രണ്ടുപേര്‍ക്കും പ്രത്യേക സി.ബി.ഐ കോടതി ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥയിലാണ് കോടതി ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.