കൊച്ചി: മന്ത്രി മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സുപ്രീം കോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ പ്രതിഫലം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കരുതെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി. നിയമ പ്രശ്നം ഇല്ലാതിരിക്കെ പുറത്തുനിന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടി അനധികൃതമാണെന്നും ഇതിന് ചെലവ് വന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നുമാവശ്യപ്പെട്ട് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.
അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംസ്ഥാനത്ത് ഉണ്ടായിരിക്കെ രണ്ടുപേരെയും മറികടന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടിക്ക് ഏഴ് ലക്ഷം രൂപയാണ് ചെലവ്. നടപടിയില്‍ അസ്വാഭാവികതയുള്ളതിനാല്‍ നിയമോപദേശത്തിന് പണം നല്‍കുന്നത് നിയമ സെക്രട്ടറി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുപണം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാനാവില്ല. ഹൈകോടതിയിലെ കേസില്‍ വാദം നടത്താന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവരുകയും ചെയ്തു. ഈ നടപടികളെല്ലാം സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാന ഖജനാവില്‍നിന്ന് പണം അനുവദിക്കരുതെന്നും ബന്ധപ്പെട്ട വ്യക്തികളില്‍നിന്ന് പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസിലെ എതിര്‍കക്ഷികള്‍ക്ക് ഹൈകോടതി നോട്ടീസ് ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.