തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ മറുപടി. മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നാറ്റക്കേസായതു കൊണ്ടാണ് ഒന്നും പറയാത്തതെന്നും വി.എസ് പറഞ്ഞു.
വി.എസ് അച്യുതാനന്ദൻ തന്നെ ഒാർത്ത് കണ്ണുനീർ പൊഴിക്കേണ്ടെന്നും മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്നും പാലായിലെ സ്വീകരണത്തിന് നൽകിയ മറുപടി പ്രസംഗത്തിൽ മാണി പറഞ്ഞിരുന്നു. മാണിക്ക് സ്വീകരണം നൽകുന്നതിനെ വിമർശിച്ച വി.എസിനുള്ള മറുപടിയായിട്ടായിരുന്നു മാണിയുടെ വിമർശം. ബാർകോഴകേസിൽ കോടതി വിമർശിച്ചതിനെ തുടർന്ന് രാജിവെച്ചയാൾക്ക് സ്വീകരണം നൽകുന്നത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണെന്നായിരുന്നു വി.എസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.