ഹനീഫ വധം: രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്‍

തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ മരണം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്‍. ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിലുണ്ട്. രാഷ്ട്രീയ വിരോധത്തില്‍ ഗുണ്ടാനേതാവ് ഷമീറാണ്് ഹനീഫയെ കുത്തിയതെന്ന ദൃക്സാക്ഷി മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു പേര്‍ പിടിച്ചുനിര്‍ത്തുകയും ഷമീര്‍ കുത്തുകയുമായിരുന്നു. ഒരു വെളുത്ത സ്വിഫ്റ്റ് കാറിലാണ് കൃത്യത്തിന് ശേഷം ഷമീറും സംഘവും രക്ഷപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ മുഖ്യപ്രതിയായ പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍ ഷമീറിനെ(29) ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിയായ പുതുവീട്ടില്‍ ഷംസീറിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേര്‍ക്കെതിരെയാണ് കേസ്. ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷമീര്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.