2023–24 ൽ സി.പി.എമ്മിന്റെ വാർഷിക വരുമാനം 167.63 കോടി; സി.പി.ഐയുടേത് 19.54 കോടി, ചെലവ് ഇങ്ങനെ...

ന്യൂഡൽഹി: പല രാഷ്ട്രീയ പാർട്ടികളുടെയും 2023–24 ലെ പ്രധാന വരുമാനം ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സി.പി.എമ്മിന്റെ ആകെ വരുമാനം 167.63 കോടിയാണെന്നും ചെലവ് 127.28 കോടിയാണെന്നുമുളള കണക്ക് പുറത്ത്.

2022–23 ൽ 141.66 കോടിയായിരുന്നു വാർഷിക വരുമാനം, 25.97 കോടിയുടെ വർധനവാണുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങളുളളത്.

2023–24 ൽ സി.പി.ഐയുടെ വാർഷിക വരുമാനം 19.54 കോടിയാണ്, ചെലവ് 13.80 കോടി. 2022–23 ൽ നിന്ന് 4.22 കോടിയുടെ വരുമാന വർധനയാണുള്ളത്. കേരള കോൺഗ്രസ് എമ്മിന്റെ വാർഷിക വരുമാനം 1.28 കോടി, ചെലവ് 23.90 ലക്ഷം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം 14.20 ലക്ഷം. വർധന 1.14 കോടി.

തൃണമൂലിന് 612 കോടി, ബി.ആർ.എസിന് 495.5 കോടി, ബി.ജെ.ഡിക്ക് 245.5 കോടി, ടി.ഡി.പിക്ക് 174.1 കോടി, വൈ.എസ്.ആർ കോൺഗ്രസിന് 121.5 കോടി, ഡി.എം.കെക്ക് 60 കോടി, ആംആദ്മി പാർട്ടിക്ക് 10.1 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി അസാധുവാക്കി.

Tags:    
News Summary - 167.63 crores for CPM's annual revenue in 2023-24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.