വാളയാർ (പാലക്കാട്): ഒരാഴ്ചക്കിടെ വാളയാർ വഴി കേരളത്തിലേക്ക് എത്തിയവരിൽ േകാവിഡ് സ്ഥിരീകരിച്ചത് 14 പേർക്ക്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിലുൾപ്പെട്ട, ചെന്നൈയിൽ ജ്യൂസ് കട നടത്തിപ്പുകാരനായ കാരാകുർശ്ശി സ്വദേശി വാളയാർ വഴിയാണ് ജില്ലയിലെത്തിയത്. ഇതുവരെയുള്ള കണക്ക് പ്രകാരം വാളയാർ വഴി എത്തിയവരിൽ പാലക്കാട്-അഞ്ച്, എറണാകുളം-മൂന്ന്, മലപ്പുറം-നാല്, കോഴിക്കോട്-രണ്ട് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാളയാർ കടക്കുന്നവരിൽ ഭൂരിപക്ഷവും റെഡ്സോൺ മേഖലയിൽനിന്നുള്ളവരാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കൂടുതലും ചെന്നൈയിൽനിന്നുള്ളവരാണ്. സമൂഹവ്യാപനമുണ്ടായ പ്രദേശങ്ങളിൽനിന്ന് എത്തുന്നവർക്ക് രോഗസാധ്യത കൂടുതലായതിനാൽ അധികൃതർ ജാഗ്രതയിലാണ്.
അന്തർസംസ്ഥാനങ്ങളിൽനിന്ന് വാളയാർ ചെക്ക്പോസ്റ്റ് വഴി ശനിയാഴ്ച 1,758 പേരാണ് കേരളത്തിലെത്തിയത്. 989 പുരുഷന്മാരും 550 സ്ത്രീകളും 219 കുട്ടികളുമുൾപ്പെടെയുള്ളവർ 575 വാഹനങ്ങളിലായാണ് കേരളത്തിലെത്തിയതെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 422 കാറുകൾ, 124 ഇരുചക്രവാഹനങ്ങൾ, 15 ട്രാവലറുകൾ, 10 മിനി ബസുകൾ, മൂന്ന് ഓട്ടോറിക്ഷകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.