കാട്ടാനയുടെ ആക്രമണത്തിൽ  11കാരൻ കൊല്ലപ്പെട്ടു; ഉപരോധ സമരവുമായി കോൺഗ്രസും സി.പിഎമ്മും

സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ  11 വയസ്സുകാരൻ കൊല്ലപ്പെട്ടു. കർണാടകയിലെ മുതുമലയിൽ നിന്നും നൂൽപ്പുഴ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ  മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിർത്തിയിലൂടെ സൈക്കിളിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം.

 സംഭവത്തോടനുബനധിച്ച് ശല്യക്കാരനായ കൊമ്പനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ സുൽത്താൽ ബത്തേരി-പുൽപ്പള്ളി റോഡും സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഡി. എഫ്.ഒയെയും ഉപരോധിക്കുന്നു.

പൊൻകുഴിയിൽ ആദിവാസി ബാലനെ കൊന്നത് വടക്കനാട് കൊമ്പനാണെന്നും ശല്യക്കാരനായ കൊമ്പനെ തുരത്താൻ വനം വകുപ്പ് ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Tags:    
News Summary - 11years old boy killed in forest elephent attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.