ലണ്ടന്‍: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരിക്കുന്ന രണ്ടര ലക്ഷത്തോളം പേരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യക്കാരെന്ന് പഠനം. ബീഡിയും സിഗരറ്റുമൊഴികെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ 85 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്.
ഇതില്‍ 74 ശതമാനവും ഇന്ത്യക്കാരുമാണെന്ന് ന്യൂയോര്‍ക് മെഡിക്കല്‍ സ്കൂള്‍ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ബംഗ്ളാദേശാണ് രണ്ടാം സ്ഥാനത്ത്. 2010ലെ കണക്ക് പ്രകാരം വിവിധ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണമായി വായിലും അന്നനാളത്തിലുമുണ്ടായ കാന്‍സര്‍ മൂലം 62,283 പേരും ഹൃദയാഘാതത്തെ തുടര്‍ന്ന് 2,04,309 പേരും മരണപ്പെട്ടതായും പറയുന്നു.
അടിയന്തര പ്രാധാന്യത്തോടെ നേരിടേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ ലെക്ചറര്‍ കംറാന്‍ സിദ്ദീഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.