അങ്കാറ: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തുര്‍ക്കി വ്യോമാക്രമണത്തില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുര്‍ദുകളുടെ 17 കേന്ദ്രങ്ങളെ കൃത്യമായി ആക്രമിക്കാന്‍ സാധിച്ചതായി ഹക്കാരി പ്രവിശ്യയിലെ സൈന്യം പറഞ്ഞു. തുര്‍ക്കിയില്‍ ആറ് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടതിന്‍െറ പ്രതികാരമായാണ് വ്യോമാക്രമണം കണക്കാക്കപ്പെടുന്നത്. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഐ.എസിനും പി.കെ.കെക്കും എതിരായ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിക്കുമേല്‍ സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം റോഡരികിലുണ്ടായ സ്ഫോടനത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരും സൈനികനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞമാസം അവസാനം മുതല്‍ 29 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.