കശ്മീര്‍ സംഘര്‍ഷം: ജൂലൈ 19ന് കരിദിനമാചരിക്കുമെന്ന് നവാസ് ശരീഫ്

ഇസ്ലമാബാദ്: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പാകിസ്താന്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരില്‍ നടന്ന ഇന്ത്യന്‍ കാടത്തത്തിനെതിരെ ജൂലൈ 19 കരിദിനമായി ആചരിക്കും. ലഹോറില്‍ നടന്ന  കാബിനറ്റ് മീറ്റിങ്ങിലാണ് കശ്മീര്‍ സംഭവത്തില്‍ പാകിസ്താന്‍ കരിദിനമാചരിക്കുമെന്ന്  പ്രധാനമന്ത്രി അറിയിച്ചത്.
ബുര്‍ഹാന്‍ വാനിയെ കശ്മീരി നേതാവെന്നും വാനിയെ കൊലപ്പെടുത്തിയതിനെ ‘‘ നിയമത്തിന് അതീതമായ കൊല’’ എന്നുമാണ് ശരീഫ് പരാമര്‍ശിച്ചത്. കൊലപാതകങ്ങളില്‍ യു.എന്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കശ്മീരില്‍ സമാധാനവും സുരക്ഷയും ഗൗരവതരമായ ഭീഷണി നേരിടുകയാണെന്നും ശരീഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍ നിയമത്തിനും അതീതമായി  സൈന്യം നടത്തുന്ന കൊലകള്‍ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തണമെന്ന് യു.എന്നിലെ പാകിസ്താന്‍ പ്രതിനിധി മലീഹ ലോധി നേരിട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കശ്മീര്‍ സംഘര്‍ഷത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ പാകിസ്താന്‍ വിമര്‍ശിച്ചിരുന്നു. വാനിയെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍്റെ ധീര രക്തസാക്ഷിയെന്നാണ് ശരീഫ് വിശേഷിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.