ധാക്ക: കഫെയില്‍ ഇരച്ചുകയറി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്ത ആറ് ഭീകരരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ബംഗ്ളാദേശ് സൈനിക ആശുപത്രി മോര്‍ച്ചറിയില്‍. ജൂലൈ ഒന്നിന് നടന്ന ഭീകരാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആറുപേരില്‍ അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടും മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. യുവാക്കളായ നിബ്റാസ് ഇസ്ലാം, രോഹന്‍ ഇംത്യാസ്, മീര്‍ സബേഹ് മുബഷീര്‍, ടൈറുല്‍ ഇസ്ലാം പയേല്‍, സെയ്ഫുല്‍ ഇസ്ലാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.