കുട്ടിക്കടത്ത്: സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി

ബെയ്ജിങ്: കുട്ടിക്കടത്തില്‍ പ്രതിയായ സ്ത്രീയെ ചൈനയില്‍ വധശിക്ഷക്ക് വിധേയയാക്കി. ഹുവാങ് ഷിങ്ഹെങ്ങിനെയാണ് വധിച്ചത്. 2010 മുതല്‍ ഇരുപതിലധികം നവജാത ശിശുക്കളെയും കുട്ടികളെയും കടത്തിയ കേസില്‍ ഹുവാങും സംഘവും പ്രതികളാണെന്ന് കണ്ടത്തെിയിരുന്നു. കുട്ടികളെ വിയറ്റ്നാമില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന് ചൈനയില്‍ വില്‍ക്കുകയായിരുന്നു.

വിയറ്റ്നാമില്‍നിന്ന് ഗര്‍ഭിണികളെ ചൈനയിലത്തെിച്ച് ജനിക്കുന്ന കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ചൈനീസ് വിയറ്റ്നാം സ്വദേശികളുള്‍പ്പെടെ 23 പേരടങ്ങുന്ന സംഘമാണ് കുട്ടിക്കടത്തിനു പിന്നില്‍. ഇവരില്‍നിന്ന് 10 കുട്ടികളെ ചൈനീസ്  പൊലീസ് രക്ഷപ്പെടുത്തി. മറ്റു പ്രതികള്‍ക്ക് 22 മാസം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. സുപ്രീംകോടതി അപ്പീല്‍ തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.