ധാക്ക കഫേ ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

ധാക്ക: ബംഗ്ളാദേശ് തലസ്ഥാനത്തെ ഗുല്‍ഷന്‍ കഫേയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ആക്രമണത്തിന്‍െറ രണ്ടാം മുഖ്യ സൂത്രധാരനെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.   ദാറുസ്സലാം മേഖലയില്‍ നടത്തിയ റെയ്ഡില്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശ് എന്ന  സംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ തങ്ങളുടെ തീവ്രവാദ വിരുദ്ധ യൂനിറ്റ് അറസ്റ്റ് ചെയ്തതായും 875 ഗ്രാം സ്ഫോടക വസ്തുക്കളും 25 ഡിറ്റനേറ്ററുകളും ഇവരില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആക്രമണത്തിലെ പങ്ക് ഇവര്‍ സമ്മതിച്ചതായാണ് വിവരം.

17 വിദേശികള്‍ അടക്കം 22 പേര്‍ ജൂലൈ ഒന്നിന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മര്‍സാന്‍ എന്ന പേരില്‍ അറിയപ്പെടുന്നതായാളാണ് ഇതിന്‍െറ പിന്നിലെ രണ്ടാമന്‍ എന്ന് പൊലീസ് മേധാവി മുനീറുല്‍ ഇസ്ലാം പറഞ്ഞു. തന്‍െറ ഫേസ്ബുക് അക്കൗണ്ടില്‍ കഫേ ആക്രമണത്തിന്‍െറ ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നതായും ആക്രമണം നടത്തിയവര്‍ രഹസ്യ ആപിലൂടെ ദൃശ്യങ്ങള്‍ മര്‍സാന് അയച്ചുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.