സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം തുടരുന്നു

ഡമസ്കസ്: വിമതരുടെ ശക്തികേന്ദ്രമായ ഹിംസ്, അലെപ്പോ പ്രവിശ്യകളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 80ലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. അലെപ്പോയിലെ ഹയാന്‍ നഗരത്തില്‍ ആക്രമണത്തിനിടെ രണ്ടു കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും കൊല്ലപ്പെട്ടു. മൂന്ന് നുസ്ര ഫ്രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു.
അതിനിടെ, സിറിയയില്‍നിന്നും തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലത്തെിയ വിമാനം വെടിവെച്ചതായി സൈനിക അധികൃതര്‍ അറിയിച്ചു. രണ്ടുതവണ വ്യോമാതിര്‍ത്തി ലംഘിച്ചതിന് തുര്‍ക്കി റഷ്യക്ക് താക്കീത് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.