ബാലപീഡനം: ജുഡീ. അന്വേഷണ ആവശ്യം തള്ളി ലാഹോര്‍ ഹൈകോടതി

ലാഹോര്‍: 300ഓളം കുട്ടികള്‍ ഉള്‍പ്പെട്ട പാകിസ്താനിലെ ഏറ്റവും വലിയ ബാലപീഡന കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറിന്‍െറ ആവശ്യം ഹൈകോടതി തള്ളി. പൊലീസ് അന്വേഷണം നടത്തുന്ന കേസില്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കേണ്ടതില്ളെന്നു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് അഹ്മദ് മാലിക് ആവശ്യം നിരസിച്ചത്.ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറി ജുഡീഷ്യല്‍ കമീഷനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, കൗസൂര്‍ ജില്ലാ ജഡ്ജിയെ കമീഷനായി നിയമിച്ചുള്ള അന്വേഷണം വേണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി 280 കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നത് ചിത്രീകരിക്കുകയായിരുന്നു. സംഭവത്തില്‍ പങ്കുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നത് അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.
ബാലപീഡന കേസ് പഞ്ചാബ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും മുഖ്യമന്ത്രി ഷഹബാസ് ശരീഫിന്‍െറ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.