ന്യൂഡൽഹി: 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിലൂടെ ആർക്കാണ് നേട്ടമുണ്ടായതെന്ന ച ോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലൂടെയാണ് രാഹുൽ പുൽവാമ ആക്രമണം സംബന്ധിച്ച് സർക് കാറിനോട് മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പുൽവാമ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആരാണ്?, ആക്രമണം സംബന്ധിച്ച അന്വേഷണത്തിെൻറ ഫലമെന്താണ്? ആക്രമണം നടക്കാനുണ്ടായ സുരക്ഷാ വീഴ്ചകൾക്ക് ബി.ജെ.പി സർക്കാരിലെ ആരാണ് ഉത്തരവാദികൾ? - എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയിരിക്കുന്നത്.
ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുലിെൻറ ചോദ്യങ്ങൾ പ്രസക്തമാകുന്നത്.
പുൽവാമ ആക്രമണത്തിൽ പ്രധാന പ്രതികളായ മുദാസിര്‍ അഹമ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതിനാൽ ആക്രമണത്തിെൻറ സൂത്രധാരനെയോ സ്ഫോടനത്തിെൻറ ഉറവിടമോ കണ്ടെത്താൻ എൻ.ഐ.എക്ക് കഴിഞ്ഞിട്ടില്ല.
Today as we remember our 40 CRPF martyrs in the #PulwamaAttack , let us ask:
— Rahul Gandhi (@RahulGandhi) February 14, 2020
1. Who benefitted the most from the attack?
2. What is the outcome of the inquiry into the attack?
3. Who in the BJP Govt has yet been held accountable for the security lapses that allowed the attack? pic.twitter.com/KZLbdOkLK5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.