മുംബൈ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ നടൻ കരൺ ഒബ്റോയ് ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചു. പരാതിക്കാ രിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും കേസ് അന്യായമാണെന്നും ഒബ്റോയിക്കുവേണ്ടി അഭിഭാഷകൻ ദിനേശ് തിവാരി ജാമ്യഹരജിയിൽ ബോധിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി 2016 മുതൽ പീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്നും കാണിച്ച് ഒഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് നടൻ ഒബ്റോയ് അറസ്റ്റിലായത്. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.