പട്ന: ഉത്തർപ്രദേശിൽ രണ്ടു പുരുഷന്മാർ ചേർന്ന് സ്ത്രീയെ ക്രൂരമായി ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുറ്റവാളികളെ തൂക്കികൊന്നില്ലെങ്കിൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സഹോദരി പൊലീസിൽ പരാതി നൽകി.
താലിബ്, സൽമാൻ എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല. കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ പോയ സ്ത്രീയാണ് ബലാൽസംഗത്തിനിരയായത്. നാട്ടുകാർ കുടംബത്തെ അപമാനിക്കുമെന്ന് ഭയന്ന് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയാതെ മറച്ചുവെക്കുകയായിരുന്നു.
ബലാൽസംഗ വീഡിയോ പ്രതികൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തതോടെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രതികളേയും ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.