കൊൽക്കത്ത: എല്ലാവർഷവും മമതാ ബാനർജി കുർത്തകളും മധുരപലഹാരങ്ങളും സമ്മാനമായി നൽകാറുണ്ടെന്ന നരേന്ദ്ര മോദിയുട െ വെളിപ്പെടുത്തലിന് മറുപടിയുമായി തൃണമൂൽ അധ്യക്ഷ. ഞങ്ങൾ അതിഥികളെ സ്വീകരിക്കുന്നത് രസഗുളയും സമ്മാനങ്ങളും നൽ കിക്കൊണ്ടാണ്. എന്നാൽ ഒരു വോട്ടുപോലും ബി.ജെ.പിക്ക് നൽകില്ല - മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു മമതയുടെ മറുപടി.
പ്രത്യേക അവസരങ്ങളിൽ അതിഥികളെ ഉപചാരപൂർവം സ്വീകരിക്കുന്നത് ബംഗാളിൻെറ സംസ്കാരമാണെന്ന് പറഞ്ഞ മമത ബി.ജെ.പിക്ക് വോട്ട് നൽകാനുള്ള സാധ്യത തള്ളിക്കളഞ്ഞു. ഹൂഗ്ലിയിൽ ഹെറാംപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിെടയാണ് മമത സമ്മാനം നൽകുന്ന കാര്യം മോദി വെളിപ്പെടുത്തിയത്.
ജനങ്ങൾക്ക് ആശ്ചര്യം തോന്നിയേക്കാം, ഇൗ തെരഞ്ഞെടുപ്പ് കാലത്ത് ഞാനിത് പറയാൻ പാടില്ല. പക്ഷേ, മമത ദീദി എല്ലാ വർഷവും എനിക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. അവർ സ്വയം തെരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ കുർത്തകൾ എനിക്ക് വർഷാവർഷം നൽകാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന എല്ലാ വർഷവും പുതിയ തരം മധുര പലഹാരങ്ങൾ നൽകുന്നു. ഇതറിഞ്ഞ ദീദിയും വർഷത്തിൽ ഒന്നോ രണ്ടോ തവണ പലഹാരങ്ങൾ അയക്കാൻ തുടങ്ങി - എന്നായിരുന്നു മോദിയുടെ വാക്കുകൾ
അഭിമുഖം പുറത്തു വന്നയുടൻ കോൺഗ്രസ് ശക്തമായ വിമർശനമുന്നയിച്ചിരുന്നു. ബി.ജെ.പിയും തൃണമൂലും തമ്മിൽ രഹസ്യധാരണയുണ്ടെന്നതിൻെറ സൂചനയാണ് മോദിയുടെ അഭിമുഖം എന്ന് കോൺഗ്രസ് വിമർശിച്ചു. മോദിയുടെയും മമതയുടെയും സുഹൃദ്ബന്ധം അതാണ് തെളിയിക്കുന്നതെന്നും ബംഗാൾ കോൺഗ്രസ് പ്രസിഡൻറ് സോമൻ മിത്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.