വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിട്ട് ഒരു വയസ്സുള്ള മകളുമായി യുവതി കെട്ടിടത്തിൽ നിന്ന് ചാടി; ഇരുവരും മരിച്ചു



താണെ (മഹാരാഷ്ട്ര): ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെതുടർന്ന് 23 കാരിയായ യുവതി ഒരു വയസുള്ള മകളോടൊപ്പം കെട്ടിടത്തി​ന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. കാസർവദാവലിയിൽ താമസിക്കുന്ന പ്രിയങ്കയാണ് കഴിഞ്ഞദിവസം അർധരാത്രി കുഞ്ഞിനെയുമെടുത്ത് ആത്മഹത്യ ചെയ്തത്.

ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് യുവതി തന്റെ സഹോദരിയെ വിളിച്ച് ഭർതൃവീട്ടിൽനിന്നുള്ള പീഡനം സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. 1.14 ന് യുവതി വാട്ട്സ്ആപ്പിൽ ആത്മഹത്യ ചെയ്യുന്നതായി സ്റ്റാറ്റസ് ഇട്ടതായും സഹോദരി പറഞ്ഞു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾക്ക് ഭർത്താവ് മഹേഷ്, അമ്മായിയമ്മ, ഭർതൃസഹോദരി എന്നിവർക്കെതിരെ കാസർവദാവലി പോലീസ് കേസെടുത്തു. 2018 നവംബറിലാണ് പ്രിയങ്കയും മഹേഷ് മൊഹിതെയും പ്രണയിച്ച് വിവാഹിതരായത്. മഹേഷിന്റെ അമ്മ വിതാഭായിക്കും ഭർതൃസഹോദരി മീനാക്ഷിക്കുമൊപ്പം കാസർവദാവലി ജോയ് സ്‌ക്വയറിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

പണത്തിന്റെ പേരിൽ മഹേഷും ബന്ധുക്കളും പ്രിയങ്കയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പ്രിയങ്കയുടെ ബന്ധു പറഞ്ഞു. പ്രശ്ന പരിഹാരത്തിന് നേരത്തേ എല്ലാവരെയും ഒന്നിച്ചിരുത്തി കുടുംബയോഗം നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെ മഹേഷും പ്രിയങ്കയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മഹേഷ് പ്രിയങ്കയെ മർദിക്കുകയും ചെയ്തതായി അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുഹാസ് ഹട്ടേക്കർ പറഞ്ഞു. മഹേഷിന്റെ അമ്മയും സഹോദരിയും ചേർന്ന് പ്രിയങ്കയെ അപമാനിച്ചതായും മഹേഷ് അവളോട് ആക്രോശിക്കുന്നത് ഫോണിലൂടെ കേട്ടതായും പ്രിയങ്കയുടെ ഇളയ സഹോദരി പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് മഹേഷ്, അമ്മായിയമ്മ വിതാഭായി, ഭർതൃസഹോദരി മീനാക്ഷി എന്നിവരാണെന്ന് പ്രിയങ്ക തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചിട്ടുണ്ട്.

Tags:    
News Summary - Whatsapp Status Woman jumps from building with one-year-old daughter; Both died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.