ന്യൂഡൽഹി: വിവാഹാഘോഷങ്ങൾ എല്ലാവരെയും സംബന്ധിച്ചടുത്തോളം സന്തോഷത്തിെൻറ ദിനങ്ങളാണ്. പക്ഷേ ചെറിയൊരു സംഭവം മതി ഈ സന്തോഷങ്ങളൊക്കെ ഇല്ലാതാകാൻ. അത്തരമൊരു സംഭവമാണ് ഛണ്ഡിഗഢിൽ നടന്നത്. വിവാഹനാളിൽ വധുവിെൻറ അമ്മയുടെ ബാഗ് മാസ്ക് ധരിച്ചെത്തിയാൾ കവർന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഛണ്ഡിഗഢിലെ സെക്ടർ 22 ഏരിയയിലെ ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്. വധുവിെൻറ അമ്മയായ ഉഷാ താക്കൂറിൽ നിന്നാണ് പണമടങ്ങിയ ബാഗ് കവർന്നത്. 3.5 ലക്ഷം രൂപക്ക് പുറമേ വജ്രമോതിരവും രണ്ട് മൊബൈൽ ഫോണുകളും ബാഗിലുണ്ടായിരുന്നു.
വധുവിെൻറ ബന്ധുവെന്ന രൂപണേ ഹോട്ടലിലെത്തിയ ഒരാളാണ് ബാഗ് കവർന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബാഗുമായി പോകുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, മാസ്ക് ധരിച്ചതിനാൽ ആളിെൻറ മുഖം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.