ന്യൂഡൽഹി: ഇന്ത്യയിൽ പരാതികൾ പരിഹരിക്കാനുള്ള ഒാഫിസറെ നിയമിക്കാത്ത വാട്സ്ആപ് നടപടിയിൽ കേന്ദ്ര സർക്കാറിനോട് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. ‘സെൻറർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമറ്റിക് ചേഞ്ച്’ എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് കോടതി കേന്ദ്ര സർക്കാറിനും വാട്സ്ആപ് കമ്പനിക്കും നേട്ടീസ് അയച്ചത്.
വാട്സ്ആപ് പരാതികൾ പരിഹരിക്കാനുള്ള ഒാഫിസറെ നിയമിച്ചില്ലെന്നും കമ്പനി ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഹരജി. വാട്സ്ആപ് അടുത്തിടെ അവതരിപ്പിച്ച പേമെൻറ് സർവിസ് എന്ന പണമിടപാട് സംവിധാനം റിസർവ് ബാങ്കിെൻറ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, നവീൻ സിൻഹ എന്നവരടങ്ങിയ ബെഞ്ച് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് കൂടുതൽ സമയം അനുവദിച്ചു. കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ േസാളിസിറ്റർ ജനറൽ മനീന്ദർ സിങ്, ഹരജിയിൽ നിരവധി വിഷയങ്ങൾ പരാമർശിച്ചതിനാൽ ഇക്കാര്യത്തിൽ മറുപടി തയാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള വാട്ആപ്പിന് ആഗോളതലത്തൽ 150 കോടിയോളവും ഇന്ത്യയിൽ 20 കോടിയോളവും ഉപയോക്താക്കളുണ്ട്. ഇതിൽ പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ വാട്സ്ആപ് പേമെൻറ് സർവിസ് പരീക്ഷിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.