ബംഗാളിൽ ബൂത്തു പിടിത്തവും ആക്രമണവും; സി.പി.എം സ്ഥാനാർഥിയുടെ കാർ തകർത്തു

കൊൽക്കത്ത: രണ്ടം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന വോട് ടെടുപ്പിൽ പരെക്ക ആക്രമണം. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധിച്ച ു. നോർത്ത് ദിനാജ്പൂരിലെ ദേശീയ പാത34ൽ ഗതാഗതം തടസപ്പെടുത്തിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിേഷധത്തിനു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

ചോപ്രയിലെ ദിഗിർപാർ പോളിങ് ബൂത്തിലെ വോട്ടർമാരാണ് പ്രതിഷേധിച്ചത്. വോട്ടു ചെയ്യുന്നതിൽ നിന്ന് അജ്ഞാതർ തടയുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വോട്ടു ചെയ്യാൻ പോകുന്നവരെ ചിലർ വഴിയിൽ തടഞ്ഞുവെച്ച് മർദിക്കുകയും തിരിച്ചറിയൽ കാർഡ് കവർന്ന് ഓടിപ്പോവുകയുമായിരുന്നു.

അതിനിടെ, ഇസ്ലാംപുരിലുണ്ടായ മറ്റൊരു സംഭവത്തിൽ സി.പി.എം എം.പി മുഹമ്മദ് സലീമിൻെറ കാറിനു നേരെ ആക്രമണം നടന്നു. പോളിങ്ങിനിടെ ഇഷ്ടികക്കട്ടകൾ െകാണ്ട് കാറിനു നേരെ എറിയുകയായിരുന്നു. സലീമിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തൃണമൂൽ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സലീം ആരോപിച്ചു.

റായ്ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിക്കാൻ ശ്രമിച്ചുെവന്ന് ബി.ജെ.പി സ്ഥാനാർഥി ദേബശ്രീ ചൗധരി ആരോപിച്ചു. ബൂത്തിലെ മുസ്ലീംകൾക്കിടയിൽ അവർ പ്രചാരണം നടത്തുകയാണ്. ഇത് തെരഞ്ഞെടുപ്പ് കാമ്പയിനല്ലെന്നും േദബശ്രീ പറഞ്ഞു.

ബംഗ്ലാദേശി നടൻ ഫിർദോസ് അഹ്മദും ചില ഇന്ത്യൻ നടൻമാരും ചേർന്ന് തൃണമൂൽ കോൺഗ്രസിനു വേണ്ടി റായ്ഗഞ്ചിൽ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ദേബശ്രീയുടെ ആരോപണം. തുടർന്ന് പ്രചാരണം നടത്തുന്നതിൽ നിന്ന് അഹ്മദിനെ സർക്കാർ തടയുകയും അദ്ദേഹത്തിൻെറ ബിസിനസ് വിസ റദ്ദാക്കി ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Voters Protest in Bengal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.