രാഷ്ട്രപതി ഭവനിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ‘വിവിധതാ കാ അമൃത് മഹോത്സവ്’

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യങ്ങൾ സമന്വയിപ്പിച്ചുള്ള ‘‘വിവിധതാ കാ അമൃത് മഹോത്സവ്’’ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.

കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെയും പൈതൃക പ്രദർശനത്തിനായി 500-ലധികം കരകൗശല വിദഗ്ധരും നെയ്ത്തുകാരും 400ലധികം കലാകാരന്മാരും എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് കലാരൂപങ്ങളായി കഥകളിയും മോഹിനിയാട്ടവും കളിയാട്ടവുമാണുണ്ടാകുക.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, എന്നിവ സഹകരിച്ച് രാഷ്​ട്രപപതി ഭവനോട് ചേർന്നുള്ള ‘അമൃത് ഉദ്യാനി’ൽ ഒരുക്കുന്ന പ്രദർശനത്തിൽ ഈ മാസം ആറ് മുതൽ ഒമ്പത് വരെ രാവിലെ 10 മണി മുതൽ രാത്രി എട്ടു മണി വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. രാഷ്ട്രപതി ഭവനിലെ ഗേറ്റ് നമ്പർ 35 വഴിയാണ് വേദിയിലേക്കുള്ള പ്രവേശനം. സൗജന്യ ടിക്കറ്റ് https://visit.rashtrapatibhavan.gov.in/plan-visit/amrit-udyan/rE/mO വഴി ബുക്ക് ചെയ്യാം.

Tags:    
News Summary - Vividhta ka Amrit Mahotsav – South India Edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.